തശയ്യഉും ഷിയാക്കളും

              
   بسم الله رحمان الرحيم 

 الحمد لله رب العالمين . اللَّهُمَّ صَلِّ على مُحَمَّدٍ خيرِ الأولين والآخرين، وعلى آله الطيبين الطاهرين وأصحابه الغر الميامين و على من اتبعهم  بإحسان إلى يوم الدين 


وَمَاخَلَقْتُ الْجِنَّ والإنس إِلَّا لِيَعْبُدُون

എനിക്ക് ഇബാദത്ത് ചെയ്യുവാനല്ലാതെ മനുഷ്യ വര്‍ഗത്തെയും ജിന്നു വര്‍ഗത്തേയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല

[വിശുദ്ധ ഖുര്‍ആന്‍]

ദെെവീക കല്‍പനകളാകുന്ന വിശുദ്ധ വേദങ്ങളേയും അവ വിശദീകരിക്കുവാന്‍ നിയുക്തരായ ദെെവ ദൂതന്‍മാരെയും അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുക കൊണ്ടുമാത്രമെ ഇതു പൂര്‍ണമാകുകയുള്ളു
അല്ലാഹു പറയുന്നു


يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ
അല്ലായോ വിശ്വാസികളേ അല്ലാഹുവിനേയും അവന്‍റെ ദൂതനേയും നിങ്ങള്‍ അനുസരിക്കുക

يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُوْلِي الْأَمْرِ مِنْكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക
.( അന്നിസാഅ് 59)
പ്രവാചകന്‍മാരിലൂടെ അല്ലാഹു പൂര്‍ണമാക്കിയ പരിശുദ്ധ ഇസ്ലാം , അതിന്‍റെ അന്ത്യപ്രവാചകനായ നബി മുഹമ്മദ് (സ) പ്രചരിപ്പിച്ച രൂപത്തില്‍ പിന്‍ തുടരുകയും പ്രവാചകനാല്‍ പ്രശംസിക്കപ്പെടുകയും ചെയ്ത വിശ്വാസികളുടെ കൂട്ടത്തിന് പലപ്പോഴും നബിവചനങ്ങളില്‍  'ഷിയാക്കള്‍' എന്ന വിശേഷണം കാണാം 
ഖുര്‍ആനും ഹദീസും പരിശോധിച്ചാല്‍ വിശ്വാസികള്‍ക് അഭിമാനത്തോട് കൂടെ സ്വയം വിശേഷിപ്പിക്കാവുന്ന തികച്ചും ഇസ്ലാമീകമായ ഒരു വിശേഷണമാണ് 'ഷിയ' എന്ന പ്രയോഗമെന്ന് മനസിലാക്കാനും സാധിക്കും
ദെെവ ദൂതന്‍മാരെ പിന്‍ തുടര്‍ന്ന സത്യവിശ്വാസികളെ അല്ലാഹു ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്നതിന്‍റെ ചില ഉദാഹരണങ്ങള്‍ ഇപ്രകാരം കാണാം

وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ   
തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ  [നൂഹിന്‍റെ] ഷിയാക്കളില്‍ പെട്ട ആള്‍ തന്നെ യാകുന്നു ഇബ്രാഹീം 


ഇവിടെ നൂഹ് നബി(അ) യുടെ ഷിയാക്കളില്‍ പെട്ടയാളാണ് ഇബ്റാഹിം നബി(അ) എന്ന് പറയുമ്പോള്‍ മറ്റൊരിടത്ത്

وَدَخَلَ الْمَدِينَةَ عَلَى حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلانِ هَذَا مِن شِيعَتِهِ وَهَذَا مِنْ عَدُوِّهِ
(പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത്‌ മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ ഷിയാക്കളില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. (28:15)
എന്നും പറയുന്നു. ഇവിടെയൊക്കെയും അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ 'ഷിയ' എന്ന പ്രയോഗമാണ് കാണാന്‍ സാധിക്കുന്നത് എന്നു മാത്രവുമല്ല ' അമ്പിയാക്കളെ പിന്‍ തുടര്‍ന്നവരെ കുറിച്ച് പ്രതിപാദിക്കുവാന്‍ 'ഷിയ' എന്ന പ്രയോഗം ഖുര്‍ആനിലും ഹദീസിലും ഉപയോഗിച്ചരിക്കുമ്പോള്‍ 'സുന്നി' എന്ന് ഈ അര്‍ത്ഥത്തില്‍ എവിടെയും ഉപയോഗിച്ച് കാണുന്നുമില്ല

നബി(സ) യുടെ കാലത്ത് നബിയാല്‍ തന്നെ ഷിയാ എന്ന നാമം കൊണ്ട് വിശ്വാസികള്‍ വിശേഷിപ്പിക്കപ്പെടുന്നത് ഹദീസുകള്‍ സാക്ഷീകരിക്കുന്നുണ്ട്
ഷിയീകളെ കുറിച്ചു പരാമര്‍ശിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്
ആദ്യത്തെ വിശ്വാസിയും പ്രവചകന്‍റെ പിന്‍ഗാമിയുമായ ഇമാം അലി യുടെ അനുചരന്‍മാരെ കുറിച്ച്  നബി ഇപ്രകാരം പറയുന്നു

:في قوله تعالى ” إن الذين آمنوا وعملو الصالحات أولئك هم خير البرية ” ( البينه الآية ( 7 ) “ قال النبي (ص ) يا علي هم أنت وشيعتك 
 വിശ്വസിച്ചവരും സത്കർമങ്ങൾ പ്രവർത്തിച്ചവരുമാണ് ഖൈറുൽ ബരീയ എന്ന സൂറത്തുൽ ബയ്യിനയിലെ ഏഴാം സൂക്തത്തിലെ പരാമർശത്തെ കുറിച്ച് നബി (സ) പറയുകയുണ്ടായി " അലിയേ ഇത് നീയും നിന്റെ ഷിയാക്കളുമാകുന്നു "(1)

قال رسول الله ( ص ) : لعلي ( ع ) : ” تأتي يوم القيامة أنت وشيعتك راضين مرضيين ويأتي عدوك غضاباً مقمحين 
നബി 
അലി യോട് ഇപ്രകാരം അരുളി
അലീ ..അന്ത്യവിധി നാളില്‍ നീയും നിന്‍റെ ഷിയാക്കളും സന്തോഷവാന്‍മാരും തൃപ്തരുമായിരിക്കും നിന്‍റെ ശത്രുക്കള്‍ കോപിക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായിരിക്കും.(2)


അലി ഷിയാക്കളെകുറിച്ച് ഹദീസുകള്‍ ഇങ്ങനെപോകുന്നു. ഷീയത്തു അലി എന്ന് വിശുദ്ധ പ്രവാചകനാല്‍ തന്നെ വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത സംഘത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയായിരുന്നു എന്നത് കൂടി അറിയണമല്ലോ
അല്ലാഹുവിനേയും അവന്‍റെ ദൂതനേയും അനുസരിക്കുന്നതില്‍ വിട്ടു വീഴ്ചകള്‍ക് തയ്യാറാകാത്ത പ്രകൃതം തന്നെയായിരുന്നു അവരുടെ പ്രത്യേകത
അവര്‍ പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുകയും പ്രവാചകന്‍ തന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച ഇമാം അലിയെ നബിയുടെ നിര്‍ദേശപ്രകാരം പിന്‍ തുടരുകയും അനുസരിക്കുകയും ചെയ്തു

قال رسول الله (ص) " أنا مدينة العلم وعلي بابها فمن أرادها فليأت الباب '' 
നബി അരുളുകയുണ്ടായി.. ഞാൻ ഇൽമിൻറെ പട്ടണവും അലി അതിലേക്കുള്ള വാതിലുമാകുന്നു  , പ്രവേശനം ഇച്ഛിക്കുന്നവർ വാതിലിൽ എത്തണം 
(3)
 അല്ലാഹുവിന്റെ കല്പന പ്രകാരം ഹാഷിം കുടുംബത്തെ വിളിച്ചു ചേർത്ത് നബി (സ) നടത്തിയ ആദ്യ പ്രബോധന ദൗത്യത്തിൽ തന്നെ അലി തന്റെ പിൻഗാമിയാണെന്നത് നബി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു

قال رسول الله (ص) : ان هذا اخي و وصيي و خليفتي فيكم فاسمعوا له واطيعوا 

നിശ്ചയമായും അലി എന്റെ സഹോദരനും കാര്യവാഹകനും നിങ്ങളിൽ എന്റെ ഖലീഫയുമാണ് ആകയാൽ അവനെ നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക''.(4)

സല്‍മാനുല്‍ ഫാരിസി, അബുദര്‍ അല്‍ ഖിഫാരി, ബിലാല്‍ ഇബ്നു റവാഹ ,അമ്മാര്‍ ഇബ്നു യാസിര്‍ ജാബിര്‍ ഇബ്നു അബ്ദുല്ലാ, ഇബ്നു അബ്ബാസ് തുടങ്ങിയവര്‍ പ്രഥമ സമൂഹത്തില്‍ (സഹാബാക്കളില്‍) നിന്നും പ്രഥമ ഷിയാഗണത്തിൽ ഉൾപ്പെട്ടിരുന്ന ചില പ്രധാനികളായിരുന്നു
പ്രവാചകന്‍ നിര്‍ദേശിച്ചത് പ്രകാരം അലിയാർ തങ്ങളുടെ നേതൃത്വം
 സ്വീകരിക്കുകയും മതകാര്യങ്ങളില്‍ അദ്ധേഹത്തിന്‍റെ വിലായത്ത് അവലംബിക്കുകയും ചെയ്ത് പോന്ന ഷിയാക്കള്‍ക് എവിടെയും പ്രധാനം നബിയുടെ വസീയത്തുകളും അദ്ധ്യാപനങ്ങളുമായിരുന്നു

قال رسول الله صلى الله عليه وسلم يا علي هم أهل ولايتك وشيعتك ومحبوك يحبونك بحبي ويحبوني بحب الله هم الفائزون يوم القيامة
നബി(സ) അരുളുകയുണ്ടായി
അലിയേ.. അവര്‍ നിന്‍റെ വിലായത്തിന്‍റെ അഹ്ലുകാരും നിന്‍റെ ശിയാക്കളും നിന്നെ സ്നേഹിക്കുന്നവരുമാണ്. എന്നോടുള്ള സ്നേഹത്തില്‍  നിന്നെയും അല്ലാഹുവിനോടുള്ള സ്നേഹത്തില്‍ എന്നെയും സ്നേഹിക്കുന്നവരാണവര്‍. അവര്‍ ഖിയാമത്ത് നാളിലെ വിജയികളാണ്.(5)

സ്വകുടുംബത്തെ ഒന്നടങ്കം വിളിച്ച് കൂട്ടിക്കൊണ്ടുള്ള ആദ്യ പരസ്യ പ്രബോധനമായ ദഅവത്തുല്‍ അശീറ മുതല്‍ ഗദീര്‍ ഗുമ്മില്‍ വച്ച് നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ വരെയും വിശ്വാസി സമൂഹത്തില്‍ തന്‍റെ പിന്‍ഗാമി ആര് എന്നതിനെ കുറിച്ച് വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും  പ്രവാചകൻ (സ) നൽികിയ വ്യക്തമായ വസീയത്തുകൾക് അപ്പുറമുള്ള  ഭാവനകളൊന്നും തന്നെ ഇസ്ലാമീക സമൂഹത്തിന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അവര്‍ സൂക്ഷിച്ചിരുന്നില്ല

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33.36)

  വിയോഗത്തെ തുടർന്ന് പ്രവാചകന്റെ തിരുശരീരം മറവു ചെയ്യുന്നതിന്റെ തിരക്കുകളിലായി ഇമാം അലിയും അഹ്ലുബൈത്തും വ്യാപൃതരായിരിക്കെ അദ്ദേഹത്തെ ഉൾപ്പെടുത്താതെ പ്രമുഖർ യോഗം കൂടുകയും അവരിൽ ഒരാളെ ഖലീഫയായി തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ അഹ്ലുബൈത്തും അവരുടെ ഷിയാക്കളും വിയോജിച്ചതിന്റെ ഫലമായി സംഘര്ഷങ്ങളുണ്ടായി
തുടര്‍ച്ചയായി മൂന്നു തവണയും ഈ തിരസ്കരണമാവര്‍ത്തിച്ചപ്പോള്‍
 ചിലപ്പോഴെങ്കിലും രോക്ഷാകുലരായെങ്കിലും
ഇമാം അലിയുടെ നിര്‍ദേശങ്ങളെ മാനിച്ച ഷിയാക്കൾ  ആഹ്ലുബൈത്തിനൊപ്പം  ക്ഷമ കെെക്കൊണ്ടവരായി

                അറേബ്യയുടെ രാഷ്ട്രീയ മാറ്റങ്ങളില്‍
പ്രവാചകന്‍റെ പ്രവചനങ്ങള്‍ ഓരോന്നായ് പുലരുമ്പോള്‍ അവകാശങ്ങള്‍ ഓരോന്നായി നിഷേധിക്കപ്പെട്ട അഹ്ലു ബെെത്തിനൊപ്പം അവര്‍ നിലകൊണ്ടു
പരിശുദ്ധ ഇസ്ലാമിന് വേണ്ടി നിസ്തുല്യമായ ത്യാഗങ്ങളനുഭവിച്ച നബികുടുംബത്തെ അർഹമാം വിധം പരിഗണിക്കേണ്ടത് ദെെവീക കല്‍പനയും കടമയുമാണെന്ന് തിരിച്ചറിഞ്ഞവര്‍ അവര്‍ മാത്രമായിരുന്നു

ِ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى
നബിയേ) നീ പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല  എന്‍റെ മിത്രങ്ങളോടുള്ള അനുകമ്പയല്ലാതെ 
(42:23 )

ചില തെറ്റായ ഭരണ നടപടികളുടെയും പരിഷ്കാരങ്ങളുടെയും പേരില്‍ പ്രക്ഷോഭകാരികള്‍ വീട്ടു തടങ്കലിലാക്കിയ മൂന്നാം ഖലീഫ ഉസ്മാന്‍ ഇബ്നു ഒഫാന്‍‍ കൊല ചെയ്യപ്പെടുന്നതോടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇമാം അലിയുടേയും അലീഷിയാക്കളുടേയും തലയില്‍ കെട്ടിവച്ച് നാലാം തവണയും ഇമാം അലിയേയും അഹ്ലു ബെയ്ത്തിനേയും ഖിലാഫത്തില്‍ നിന്നും അകറ്റുവാനുള്ള നാടകങ്ങള്‍കാണ് ഇസ്ലാമീക ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്
പ്രവാചക പത്നിയും വിശ്വാസികളുടെ മാതാവുമായ ആയിഷ ബീവി പോലും അഹലുബെെത്തിന്‍റെ ശത്രു പക്ഷത്ത് വന്നു
ബീവിയെ തെറ്റിധരിപ്പിച്ച കുറെെഷി ചാണക്യന്‍മാര്‍ മഹതിയുടെ അജ്ഞത മുതലെടുത്ത്  ഇമാം അലിക്കെതിരില്‍ പട നയിപ്പിക്കുകയും ചെയ്തു
സത്യം ഏതൊരാള്‍കൊപ്പമാണെന്ന് നബി(സ) പഠിപ്പിച്ചു വോ ഏതൊരുവനെ മുഴുവന്‍ വിശ്വാസികളുടേയും മൗലായായ് പ്രഖ്യാപിച്ചുവോ അതേ
!!!നേതാവിനെതിരായ പടയൊരുക്കം

قال رسول الله (ص): علي مع الحق و الحق مع علي

നബിയരുളി  '' സത്യം അലിക്കും അലി സത്യത്തിനുമൊപ്പമാണ്'' (6)
അലീ വിരുദ്ധ പക്ഷത്തെ നയിക്കാൻ വിശ്വാസികളുടെ മാതാവ് ആയിഷ
 ബീവി മുന്നണിയിൽ നിന്നപ്പോളും  ഇമാം അലിക്ക് പിന്നിൽ അലീഷിയാക്കൾ പതറാതെ നിന്നൂ
 النبي صلى الله عليه وسلم قال [ لعلي ] وفاطمة والحسن والحسين: أنا حرب لمن حاربكم وسلم لمن سالمكم .

നബി[സ] അലിയോടും ഫാത്തിമയോടും ഹസന്‍ ഹുസെെന്‍
 എന്നിവരോടുമായി പറയുകയുണ്ടായി
 'നിങ്ങളോട് യുദ്ധം ചെയ്തവരോട് ഞാന്‍ യുദ്ധം ചെയ്യുന്നവനും നിങ്ങളോട് സമാധാനം പുലര്‍ത്തിയവരോട് ഞാന്‍ സമാധാനത്തിലുമാണ് 
(7)

ഇമാം അലിയ്കും അഹ്ലുബെയ്ത്തിനും ഒപ്പം ചേര്‍ന്ന്  അലീ ഷിയാക്കള്‍ സധൈര്യം അടരാടുകയും
ശത്രുപക്ഷം പരാജയം രുചിക്കുകയും ചെയ്തു
ആയിഷ ബീവി ഒട്ടക പുറത്തിരുന്ന് വിമത പക്ഷത്തെ നയിച്ചു എന്നതിനാലാണ് ഈ യുദ്ധത്തിന് ജമല്‍(ഒട്ടകം) യുദ്ധം എന്ന് പേരു വന്നതും
ജമല്‍ യുദ്ധത്തോടെ നാലാമതെങ്കിലും 'ഇമാം അലിയുടെ ഖിലാഫത്ത് ' എന്ന പ്രവാചകന്‍റെ വസീയത്ത് ഇസ്ലാമീക ലോകത്ത് നിവൃത്തിയായി
അലിവിരുദ്ധ  പ്രമാണിമാര്‍ക് പക്ഷെ അപ്പോഴും അത് രുചിച്ചില്ല
ഖലീഫ ഉസ്മാന്‍റെ രക്തതിനു പ്രതികാരം എന്ന ആവശ്യമുന്നയിച്ചു സിറിയ ( ശാം) യുടെ  ഗവര്‍ണറായിരുന്ന 'മുആവിയ ഇബ്നു അബൂ സുഫിയാന്‍ ' ഇമാം അലിക്ക് ബെെഅത്ത് ചെയ്യാന്‍ വിസമ്മതിക്കുകയും
അത് വീണ്ടും സംഘര്‍ഷങ്ങള്‍ക് വഴിവെക്കുകയും ചെയ്തു
നബി കുടുംബത്തെയും ബനൂഹാഷിമിനേയും ശത്രു പക്ഷത്ത് കണ്ടിരുന്ന അലി വിരുദ്ധ ഉമയദ് കുലവും  മുആവിയയുടെ ശാമി സെെന്യവും ഒരുമിക്കുന്ന വിമത പക്ഷത്തിന്‍റെ അക്രമങ്ങള്‍ സിഫീന്‍ - നഹര്‍വാന്‍ എന്നീ യുദ്ധങ്ങളള്‍ക് കളമൊരുക്കുകയും ചെയ്തു
വൃദ്ധനായ അമ്മാര്‍ ഇബ്നു യാസിര്‍ അടക്കമുള്ള അനേകം സഹാബാക്കള്‍ ഇമാം അലിയുടെ പക്ഷം ചേര്‍ന്ന് പടപൊരുതി ഷഹീദ് വരിച്ചു
എന്നാല്‍ ഖലീഫ ഉസ്മാന്‍റെ രക്തത്തിനു പ്രതികാരം എന്ന ആവശ്യമുയര്‍ത്തി യുദ്ധത്തിനിറങ്ങിയ മുആവിയയും കൂട്ടരും പരാജയം മുന്നില്‍ കണ്ട് പയറ്റിയ തന്ത്രം സിറിയ ആസ്ഥാനമായ വിമത കേന്ദ്രത്തിന്‍റെ അധികാരം നിലനിര്‍ത്തുന്നതില്‍ മുആവിയയെ സഹായിക്കുകയായിരുന്നു
അങ്ങനെ ഇമാം അലിക്ക് എതിരായി താന്‍ ഉണ്ടാക്കിയ ഫിത്നകളുടെ ഗൂഢ ലക്ഷ്യവും ആവശ്യവും സത്യാന്വേഷികള്‍കായി അവശേഷിപ്പിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി മുആവിയ ഇബ്നു അബൂസുഫിയാന്‍ ഇസ്ലാമീക സമൂഹത്തെ രാഷ്ട്രീയാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ത്തു

എല്ലാ ദുരിതപര്‍വ്വങ്ങളിലും ശിയാക്കള്‍ നബിയുടെ കല്‍പന പ്രകാരം തന്നെ ഇമാം അലിയുടെ പിന്നില്‍ അടിയുറച്ചു നിന്നു
ആത്‌മീയ- രാഷ്ട്രീയ വിഭജനങ്ങൾ കൂടാതെ തന്നെ മുസ്‌ലിം ഉമ്മത്തിൻറെ സാർവത്രികമായ നേതൃത്വമായാണ് നുബുവ്വത്തിന്ന് അനന്തരമായുള്ള ഇമാമത്തിനെ ഷിയാക്കൾ മനസ്സിലാക്കിയിരുന്നത് , ഇമാം അലിയും അഹ്ലു ബെത്തുമായിരുന്നു അവരുടെ വഴിയും വെളിച്ചവും

قال رسول الله)ص( : أيها الناس انما أنا بشر يوشك أن يأتيني رسول ربي عزوجل فأجيبه واني تارك فيكم الثقلين أولهما كتاب الله فيه الهدى والنور فتمسكوا بكتاب الله وخذوا به حث فيه ورغب فيه , وقال : وأهل بيتي أذكركم الله في أهل بيتي ثلاث مرات ،
നബി(സ) അരുളുകയുണ്ടായി
'' അല്ലയോ ജനങ്ങളേ ഞാന്‍ ഒരു മനുഷ്യനും എന്‍റെ നാഥന്‍റെ ദുതന് (മരണ ദൂതന് )വഴിപ്പേണ്ടവനുമാണ് . ഞാന്‍ രണ്ടു കാര്യങ്ങള്‍ നിങ്ങളേക്ക് വിട്ട് പോകുന്നു , ഒന്നാമത്തേത് അല്ലാഹുവിന്‍റെ കിത്താബാകുന്നു ,അത് നിങ്ങള്‍ക് നേര്‍മാര്‍ഗവും പ്രകാശവുമാണ് '

പിന്നീട് നബി ഖുര്‍ആന്‍റെ മഹത്വങ്ങള്‍ പറഞ്ഞു ശേഷം തുടര്‍ന്നു  പിന്നീടുള്ളത് എന്‍റെ എന്‍റെ ഇത്ത്റത് അഥവാ അഹ്ലു ബെെത്താകുന്നു
എന്‍റെ അഹ്ലുബെെത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക'' ( ഈ വാചകം ഇത് മൂന്നു തവണ ആവര്‍ത്തിച്ചു
(8)

ثم قال : ياأيها الناس! اني مخلف فيكم الثقلين  كتاب الله وعترتي, ولن يفترقا حتى يردا علي الحوض ،'
നബി (സ) അരുളി
ല്ലയോ ജനങ്ങളേ ,രണ്ടു കാര്യങ്ങളെ ഞാന്‍ നിങ്ങളിലേക്ക് വിട്ട് പോകുന്നു. അല്ലാഹുവിന്‍റെ ഗ്രന്ഥവും എന്‍റെ ഇത്രത് അഥവാ എന്‍റെ അഹ്ലു ബെത്തുമാണവ. ഹൗളിൻറെ (കൗഥര്‍) സമീപംഎന്നിൽതിരികെ ചേരും വരെ അവ തമ്മില്‍ ഭിന്നിക്കയില്ല
(9)

നഹര്‍വാന്‍ യുദ്ധ ഭൂമിയിലെ അഭിപ്രായ ഭിന്നതകളില്‍ നിന്നും രൂപം കൊണ്ട ഖവാരിജ് വിഭാഗത്തില്‍ പെട്ടവരെന്ന് കരുതപ്പെടുന്നവരുടെ ആക്രമണത്താൽ ഇമാം അലി രക്തസാഖ്യം വരിക്കുകയും  ശേഷം അദ്ധേഹത്തിന്ന് നബി പുത്രി മഹതി ഫാത്തിമയിലുള്ള  മക്കളായ ഹസൻ ഹുസൈൻ എന്നീ ഇമാമീങ്ങളിലൂടെ മുസ്ലിം ലോകത്ത് ഇമാമത്തിന്റെ തുടർച്ച  പ്രതീക്ഷിച്ച ഷിഈയത്തുല്‍ അഹ്ലു ബെത്തിന്‍റെ പ്രതീക്ഷകള്‍ക് മുആവിയ ഇബ്നു അബുസുഫിയാന്‍റെ സന്തതിയും പരിവാരങ്ങളും ചേർന്ന് മങ്ങലേല്‍പിച്ചു
സിഫിൻ യുദ്ധാനന്തരം രണ്ടായി പിളർന്ന ഇസ്‌ലാമീക രാഷ്ട്രത്തിൻറെ മറുഭാഗവും അതിൻറെ ഖലീഫയുടെ വിയോഗത്തോടെ സ്വാഭാവികമായി തന്നെ തൻറെ ഖിലാഫത്തിന് കീഴിലായിയെന്ന വാദമുയർത്തിയാണ്  മുആവിയയും അനുയായികളും
 ഈതവണ ഫിത്തനകള്‍ ആരംഭിച്ചത് . വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടേണ്ടി വരികയും മുസ്ലിം ഉമ്മത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയേക്കാവുന്നതുമായ ഒരു യുദ്ധത്തെ കുറിച്ചുള്ള ഭീതി പരന്നു, അങ്ങനെ
ഇസ്ലാമീക സമൂഹത്തിന്‍റെ നന്‍മ കാംഷിച്ച ഇമാം ഹസന്‍ , മുആവിയുമായി ഉപാധികളോടെ സന്ധി ചെയ്യാന്‍ നിര്‍ബന്ധിതനായിത്തീരുന്നതില്‍ അത്കലാശിക്കൂകയും ചെയ്തു
അത്യപ്തിയിലും ആശങ്കയിലുമാഴ്ന്നുവെങ്കിലും ഷിയാക്കള്‍  അഹ്ലു ബെത്തിന്‍റെ തീരുമാനങ്ങള്‍ക് പിന്‍തുണയോടെ അവരെ പിന്‍ തുടര്‍ന്നു


ഇമാം അലിയുടേയും അഹ്ലുബെത്തിന്‍റെയും അനുചരര്‍കെതിരില്‍ തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നതും , മുആവിയ തനിക്ക് നേരിട്ടൊരു  പിന്‍ഗാമിയെ നിയമിക്കയില്ല' എന്നതും ഇമാം ഹസനുമായി മുആവീയ ചെയ്ത ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകളായിരുന്നു
എന്നാല്‍ ഈ വ്യവസ്ഥ പ്രകാരം മകന്‍ യസീദിന് ഖിലാഫത്ത് ലഭിക്കയില്ലെന്ന തിരിച്ചറിവ് മുആവിയയുടെ ഉറക്കം കെടുത്തി. ഇമാം ഹസനെ  ചതിയില്‍ പെടുത്തി വിഷം കൊടുത്തു കൊലപ്പെടുത്തുക എന്നതായിരുന്നു മുആവിയ ഇതിനെ മറികടക്കാന്‍ കണ്ട കുറുക്കു വഴി

വിശുദ്ധ ഇസ്ലാമിനെ നിലനിര്‍ത്തുവാനും പരിശുദ്ധ ഖുര്‍ആനിനെ വിശദീകരിക്കുവാനും നിയുക്തരായ ഇമാമുമാര്‍  ഉണ്ടാകുമെന്നും ധര്‍മ്മ   പരിപാലനത്തിനായി അവര്‍ സമയോചിതം നിയോഗിതരാകുമെന്നും ഷിയാക്കള്‍ മനസിലാക്കിയിരുന്നു

يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَئِكَ يَقْرَؤُونَ كِتَابَهُمْ وَلاَ يُظْلَمُونَ فَتِيلاً
എല്ലാ മനുഷ്യരെയും അവരുടെ ഇമാമിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അപ്പോള്‍ ആര്‍ക്ക്‌ തന്‍റെ ( കര്‍മ്മങ്ങളുടെ ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.(ഖുര്‍7:71)

  ഇമാമാലിക്ക് ശേഷം ഈ ദൗത്യം ഇമാം ഹസന്‍റേതായിരുന്നു
ഇമാം ഹസന്‍റെ വേര്‍പാടോടെ അലീ ഷിയാക്കള്‍ വിശ്വാസികളുടെ മൂന്നാം ഇമാമായി ഇമാം ഹുസെെന്‍റെ നേതൃത്വം അംഗീകരിച്ചു . പുണ്യ പ്രവാചകന്‍റെ വാക്കുകളോടും അല്ലാഹുന്‍റെ കല്‍പനകളോടും നീതിചെയ്തുകൊണ്ട് ഇമാം ഹുസെെനെ അവര്‍ സനേഹിച്ചു

قال رسول الله (ص) ''حسين مني و أنا من حسين، 
നബി(സ) അരുളുകയുണ്ടായി '' ഹുസെെന്‍ എന്നില്‍ നിന്നും ഞാന്‍ ഹുസെെനില്‍ നിന്നുമാണ്
(10)
അനന്തരാവകാശിയും പിന്‍ഗാമിയുമായി മകന്‍ യസിദിനെ വാഴിക്കാനുള്ള  നീക്കങ്ങളുടെ ഭാഗമായി മുആവിയ യസീദിന് അധികാര സ്ഥാനമാനങ്ങള്‍ നല്‍കുകയും തങ്ങളുടെ ആജ്ഞകള്‍ യഥാവിധി അനുസരിക്കാന്‍ പോന്നവരെ ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ തിരുകി കയറ്റുകയും ചെയ്തു
റസൂലുല്ലാഹിയുടെ നുബൂവത്തിന്‍റ  പ്രഭാവവും വിശുദ്ധ ഇസ്ലാമിന്‍റെ തിരമാലകളും ചേര്‍ന്നു തകര്‍ത്തെറിഞ്ഞ സുഫിയാന്‍ കുടുംബത്തിന്‍റെ അധികാരം തിരികെ സ്ഥാപിക്കുവാനും ബദര്‍ രണഭൂമിയില്‍ മുസ്ലിംകളാല്‍ കൊലചെയ്യപ്പെട്ട ഉഥ്ബതും  ഷെയ്ബതും പോലെയുള്ള ഉറ്റവരുടെ രക്തത്തിന്ന് പകരം വീടുന്നതിനുമായുള്ള ഉമയ്യത്ത് കുടില തന്ത്രം വിജയിക്കുന്ന കാഴ്ചക്കായിരുന്നു പിന്നീട് കാലം സാക്ഷ്യം വഹിച്ചത്. ഖലീഫയായി അവരോധിക്കപ്പെടും മുമ്പ് തന്നെ  ഇറാഖ് ഉല്‍പടെയുള്ളയിടങ്ങളില്‍ അഹ്ലുബൈത്തിൻറെ ഷിയാക്കള്‍ക് നേരെ യസിദ് അക്രമങ്ങള്‍ തുടങ്ങിയിരുന്നു.  ഷിയാക്കളെ തിരഞ്ഞുപിടിച്ചു ദ്രോഹിച്ച യസീദ് ഖുത്ത്ബ മിമ്പറുകളില്‍ നിന്നു ഇമാം അലിയെ ശപിക്കുക എന്നത് തന്‍റെ പിതാവ് മുആവിയയെ പോലെ തന്നെ ഖത്തീബുമാര്‍ക് ആചാരാമയി കല്‍പിച്ചിരുന്നു

وروى مسلم عن سهل بن سعد قال : " استعمل على المدينة رجل من آل مروان ، قال فدعا سهل بن سعد فأمره أن يشتم عليا ، قال : فأبى سهل ، فقال له : أمّا إذ أبيت فقل : لعن الله أبا تراب "

സഅദ് ഇബ്നു സഹലിനെ തൊട്ടു നിവേദനം ചെയ്യപ്പെടുന്നു

മർവാൻ കുടുംബത്തിലെ ഒരുവൻ മദീനയുടെ ഗവർണറായി നിയമിക്കപ്പെടുകയുണ്ടായി അങ്ങനെ അയാൾ സഅദിനോട് അലിയെ ചീത്ത  പറയുവാൻ കല്പിക്കുകയും അദ്ദേഹം അതിൽ വിസമ്മതം പറയുകയും ചെയ്തു , അപ്പോൾ സഅദിനോട് പറയപ്പെട്ടു , എങ്കിൽ അബുതുറാബിനെ അള്ളാഹു ശപിക്കട്ടെ എന്നെങ്കിലും പറയുക ( അബു തുറാബ് എന്നത് ഇമാം അലിയുടെ വിളിപ്പേര് ആയിരുന്നു ) 
(11)

ഇമാം അലിക്കും അഹ്ലുബെെത്തിനും എതിരായ കുടില  നീക്കങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവർ  മുനാഫിക്കുകളാണെന്നു തന്നെ ഷിയാക്കൽ വീക്ഷിച്ചു

قال رسول الله : يا علي لا يحبك الا مؤمن ولا يبغضك الا منافق (مسلم و ابن ماجه عن زربن الحبش و احمد و نسايي عن علي وترمذي عن ام سلمه)
 
..നബി (സ) അരുളുകയുണ്ടായി
അലീയ്യേ.. യഥാര്‍ത്ത വിശ്വാസിക്കല്ലാതെ നിന്നെ സ്നേഹിക്കുവാനോ,കപട
 വിശ്വാസിക്കല്ലാതെ നിന്നെ വെറുക്കാനോ സാധിക്കയില്ല 
(12)
ഇമാം അലിയോട് ശത്രുത വക്കുകയും അദ്ദേഹത്തെയും നബി  കുടുംബത്തെയും പരമാവധി ദ്രോഹിക്കുകയും അലിയെ ശപിക്കലും ചീത്ത പറയലും ആചാരമായി കൊണ്ടാടുകയും ചെയ്തവരെ പ്രവാചക സ്നേഹികളെന്ന മൂടുപടമിട്ടു ആദരിക്കുന്നതിനോട് ശിയാക്കൾ ഒരുകാലത്തും യോജിച്ചില്ല 

يا علي كذب من زعم انه يحبني و يبغضك 
(سهمودي في فضل الشرفين عن علي)
 
'നബി (സ) അരുളി , അലിയേ .. എന്നെ സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാൽ നിന്നെ വെറുക്കുകയും ചെയ്യുന്നവൻ കളവു പറഞ്ഞിരിക്കുന്നു(13)

عدوك عدوي و عدوي عدو الله و ويل لمن ابغضك بعدي(رواه الحاكم و الخطيب عن ابن عباس)

നബി ഇമാം അലിയോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു 
നിന്റെ ശത്രു എന്റെ ശത്രുവും അല്ലാഹുവിന്റെ ശത്രുവുമാണ് , എനിക്ക് ശേഷം നിന്നോട് വിദ്വേഷം വച്ചവർക് നാശം (14)

മുആവിയ തുടങ്ങിവച്ച ഈ ചര്യ 65 വര്‍ഷത്തോളം , ഉമര്‍ ഇബ്നു അബ്ദുല്‍ അസീസിനാല്‍ തടയപ്പെടും വരെ ഉമവികള്‍ തടസമില്ലാതെ പിന്‍തുടര്‍ന്നു. മദീന മുനവ്വറയില്‍ നബി (സ) യുടെ റൗളാ ശരീഫിനടുത്തുള്ള മിമ്പറുകളില്‍ നിന്നു പോലും ഇമാം അലിയെ ശപിക്കുന്നത് അഹ്ലുബെത്ത് നേരിട്ടു ശ്രവിച്ചിരുന്നു
ഇസ്ലാമീക മൂല്യങ്ങള്‍ക് തെല്ലും വില കല്‍പിക്കാതെയിരുന്ന യസീദ് തികഞ്ഞ
 മദ്ധ്യപാനിയും  വ്യഭിചാരിയുമായിരുന്നു വെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്
മുആവിയയുടെ ഭരണകാലത്തു തന്നെ ഖിലാഫത്ത് കെെപിടിയിലാക്കുന്നതില്‍ യസിദ് വിജയിക്കുകയായിരുന്നു
അഹ്ലുബെെത്തിനെ ഖിലാഫത്തില്‍ നിന്നും അകറ്റി സുഫിയാനി രാജ വാഴ്ചയെ പുനസ്ഥാപിക്കുവാനുള്ള ഈ നീക്കത്തോട് വിയോജിച്ചവരോക്കെയും ഒറ്റപ്പെടുത്തപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്തു
മുആവിയയുടെ അന്ത്യത്തോടെ ഇസ്ലാമീക സാമ്ര്യാജ്യത്തിന്‍റെ അധിപനായി സ്വയംപ്രഖ്യാപിച്ച  യസീദിന് അധികം പണിപ്പെടേണ്ടി വന്നില്ല
മുന്‍ കൂട്ടി സജ്ജമാക്കിയിരുന്ന
പ്രകാരം തന്നെ വിവിധ പ്രദേശങ്ങളുടെ അമീറന്‍മാര്‍ യസീദിനെ പിന്‍ താങ്ങി രംഗത്തു വന്നു
എതിര്‍ത്തവര്‍ അക്രമിക്കപ്പെട്ടു.. നിശബ്ദരാക്കപ്പെട്ടു
ധര്‍മ്മത്തിന്‍റെ ദേശത്ത് അധര്‍മ്മത്തിന്‍റെ പതാക നാട്ടാനുള്ള യസീദിന്‍റെ ശ്രമങ്ങള്‍ക് കാലത്തിന്‍റെ ഇമാം  ഹുസെെന്‍ ഇബ്നു അലി യും അദ്ധേഹത്തിന്‍റെ ഷിയാക്കളും മാത്രമായിരുന്നു തടസം
ഷിയികളെ തിരഞ്ഞു പിടിച്ച് അക്രമിച്ച യസീദ് ഷിയ മേഖലകളില്‍ ക്രൂരതകളിരട്ടിപ്പിച്ചൂ. ഇമാം ഹുസെെന്‍റെ  ചിറകരിയുകയായിരുന്നു ലക്ഷ്യം
ഖുറെഷി ചാണക്യന്‍മാര്‍ യസീദിനു വേണ്ടി സൂത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു നിസംഗതരായ ഇസ്ലാമീക സമൂഹത്തിന്‍റെ ഗവര്‍ണര്‍ മാരെ ഓരോന്നായ് യസീദ് വിലക്കെടുത്തു
പണ്ടിതന്‍മാരെ ഭയത്തിന്‍റേയും പദവിയുടേയൂം അസ്ത്രങ്ങളെയ്ത് ഒപ്പം നിര്‍ത്തി
ഇമാം ഹുസെെനും അഹ്ലുബെത്തും അവരുടെ ഷിയാക്കള്‍കൊപ്പം ഒറ്റപ്പെടുകയായിരുന്നു.... ഇമാം ഹുസെനെ കെെയ്യൊഴിഞ്ഞ മുസ്ലിം ഉമ്മത്തിന്‍റെ നിസംഗതയെ അപരാധമായി വിലയിരുത്തിയത് ഷിയാക്കള്‍ മാത്രമായിരുന്നു
നബി(സ) വഫാത്തു മുതല്‍ തന്നെ അഹ്ലുബെെത്തിനും ബനീ ഹാഷിമിനും ഖിലാഫത്ത് നിഷേധിച്ചുകൊണ്ട് ആരംഭിച്ച നീക്കങ്ങളുടെ പരിണതികള്‍ യസീദ് ഏന്ന സ്വേച്ഛാദിപതിക്ക് അവസരമൊരുക്കുമ്പോള്‍ പ്രവാചകന്‍റെ അദ്ധ്യാപനങ്ങളോട് പുറം തിരിഞ്ഞുകോണ്ട് നിഷ്ക്രിയരായി നിലകൊണ്ടവരോട് സച്ചരിതരായ ഷിയാക്കള്‍ വേറിട്ടു നിന്നു
  നബിയുടെ വിയോഗത്തോടെ ആരംഭിച്ച് കർബല വരെ എത്തി തുടരുന്ന അഹ്ലുബൈത് വിരുദ്ധതയുടെ  ആവര്‍ത്തനങ്ങള്‍ക് ഏതെങ്കിലും തരത്തിൽ  ഉത്തരവാദികളായവരെയെല്ലാം കുറ്റക്കാരായ് തന്നെ കണ്ട് അവരിൽ നിന്നും അകലം പാലിക്കുവാനും ഷിയാക്കൾ ജാഗ്രത പുലർത്തി . പ്രവാചകന്‍റെ വസീയത്തുകളോടും അഹ്ലുബൈത്തിനെ സംബന്ധിച്ച ഓർമപ്പെടുത്തലുകളോടും  ഒരുവിഭാഗം അനുചരർ  തന്നെ കാട്ടിയ തിരസ്കരണത്തിന്‍റെ പ്രതിഫലനമായിത്തന്നെ യസീദടക്കമുള്ളവരുടെ അധികാര ലാബ്ദിയെയും അവരുടെ തേർവാഴ്ചയെയും അവർ വിലയിരുത്തി
 
ഇമാമത്തിന്‍റെ വിശിഷ്ടതകളില്‍ നിന്നും ഖിലാഫത്തിനെ വിഭജിച്ചെടുത്ത് ആദ്യ ഖുലഫാഉകളെ ന്യായീകരിച്ചവര്‍ കരുതിയിരിക്കില്ല ഖിലാഫത്ത് ഏന്ന ഇസ്ലാമീക രാഷ്ട്രീയം ഉമയദ് രാജ വാഴ്ചയിലേക്ക് ഈ വിധം പരിവര്‍ത്തിപ്പിക്കപ്പെടുമെന്നത്
താഗൂത്തിൻറെ കോലം കെട്ടി തലമുറകളാടിത്തകര്‍ത്ത് ഒടുവില്‍ മുഹമ്മദ് (സ) യുടെ നുബുവത്തിൻറെ പ്രഭാകിരണങ്ങള്‍ക് മുന്നില്‍ അസ്തമിച്ചുപോയ 'അധര്‍മ്മം' ഇതാ അക്രമത്തിന്‍റെയും സേച്ഛാധിപത്യത്തിന്‍റെയും  ഭരണകൂട ഭീകരണയുടേയും രൂപം പൂണ്ട് തിരികെ വന്നിരിക്കുന്നു
കാലഘട്ടത്തിന്‍റെ ഇമാം ധര്‍മ്മസംസഥാപനത്തിന്‍റെ മാർഗ്ഗത്തിൽ  ഉറച്ചു തന്നെ നിന്നു
ഭീഷണികള്‍ വകവെക്കാതെ  ഇമാംഹുസെെന്‍ യസീദിനുള്ള ബെെഅത്ത് തള്ളിക്കളഞ്ഞു
ഹുസെെന്‍റെ നിരാകരണത്താല്‍ അപൂര്‍ണ്ണമായ ബെഅത്ത് കുഴക്കിയെങ്കിലും ഖലീഫയുടെ അധികാരം ഉപയോഗിച്ചുതന്നെ ഇമാം ഹുസെെനെ വധിക്കുവാനും ഇമാമിനു പിന്തുണ നല്‍കുന്ന ഷിയാക്കളെ കണ്ടെത്തി  ഇല്ലായ്മചെയ്യുവാനും യസീദ് കിങ്കരന്‍മാരെ നിയോഗിച്ചു
അരക്ഷിതമായ ഈ സാഹചര്യത്തിലാണ് മദീനയിൽ നിന്നും മക്കയിലേക്ക് ഇമാം ഹുസൈനും കുടുംബവും പലായനം ചെയ്യുന്നത്, തുടർന്ന് ഷിയാ മേഖലയായ ഇറാഖിലെ കൂഫയില്‍ നിന്നും നിരന്തരമായി വന്നുകൊണ്ടേയിരുന്ന സന്ദേശങ്ങള്‍ പരിഗണിച്ച്  കൂഫ നിവാസികളായ  ഷിയാക്കള്‍കടുത്തേക്ക്  പോകുവാന്‍ ഇമാം നിര്‍ബന്ധിതനാകുകയായിരുന്നു. തുച്ഛമായ ഷിയാക്കളെ മാത്രം കൂടെ കൂട്ടി ഇമാം ഹുസെെനും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഹ് ലുബെെത്ത് അതീവ രഹസ്യമായി കൂഫയിയേക്കു നീങ്ങി. വിവരം മണത്തറിഞ്ഞ യസീദ് കൂഫന്‍ ഷിയീകളുടെ നേതാക്കളെ പിടികൂടി വധിച്ചു
കൂഫയിലേക്കുള്ള വഴിമദ്ധ്യേ ഇമാം ഹുസെെനും സംഘത്തേയും ആയിരത്തോളം വരുന്ന യസീദിന്‍റെ പടയാളികള്‍ വളഞ്ഞു
ഇമാം ഹുസെെന് അനുകൂലമായി ഉയര്‍നേക്കാവുന്ന കൂഫന്‍ ഷിയാക്കളുടെ സംഘടിത ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ കൂഫയുടെ ഗവര്‍ണറെ മാറ്റിനിയമിച്ച യസീദ് കൂഫയിലെ  ഹുസെെന്‍ അനുകൂലികളുടെ നേതാക്കാളെ പിടികൂടി വധിക്കുകയും മുഖ്ത്താര്‍ സഖാഫിയെ പോലെയുള്ള യോദ്ധാക്കളെ  തുറുങ്കിലടക്കൂകയും ചെയ്തിരുന്നു
മരുഭൂമിയില്‍ തടഞ്ഞുവയ്കപ്പെട്ട ഇമാം ഹുസെനേയും അഹ്ലുബെത്തിനേയും അക്രമിക്കാന്‍ കര്‍ബലയിലേക്കയച്ച സെെന്യം ആദ്യമെത്തിയത് കൂഫയിലായിരുന്നു. കൂഫയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച  മൂആയിരത്തില്‍ പരം കുതിരപ്പടയാളികള്‍ ശേഷമാണ് കര്‍ബല യിലേക്ക് കുതിച്ചത്
പുണ്യനഗരങ്ങളിലെ മുസ്ലിം സമൂഹം യസീദിനു കീഴിപെട്ട് നിഷ്ക്രിയരായപ്പോൾ അപ്രതീക്ഷിതമായ ആക്രമണത്തിൽ  നേതാക്കളെ തന്നെയും നഷ്ടപ്പെട്ട കൂഫനിവാസികളുടെ നടുക്കം നിസ്സഹായതയിലേക്കും വഴി മാറി
പ്രതിസന്ധിയെ  തരണം ചെയ്തും  കര്‍ബലയിലേക്ക് പാഞ്ഞെത്തിയത്  ഏതാനും ചില കൂഫക്കാർ മാത്രമായിരുന്നു
അഹ്ലുബെത്തിന്‍റെ രക്തത്തിനായി ഇസ്ലാമീക രാഷ്ട്രത്തിന്‍റെ ഭടന്‍മാര്‍ ആയുധങ്ങളുമായി വളയുന്ന വേദനാജനകമായ കാഴ്ച
കുടിവെള്ളം പോലും നിഷേധിച്ച്‌ കൊണ്ട് പൊള്ളുന്ന മരുഭൂമിയില്‍ അഹ് ലുബെെത്തിനെ അവര്‍ തടഞ്ഞു വച്ചു
സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ജലപാനമില്ലാതെ വിഷമിക്കുമ്പോള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ക്രൂരതക്ക് യസീദിന്‍റെ സെെന്യം തയ്യാറെടുക്കുകയായിരുന്നു
വിശുദ്ധ നബി(സ) യുടെ വാക്കുകള്‍ സ്മരണീയമാണ്

قالَ رَسُولُ اللهِ صلی الله عليه و آله و سلم:  مَثَلُ أَهلِ بَيتي في اُمَّتي مَثَلُ سَفينَة نُوحٍ مَن رَكِبَها نَجا وَ مَن رَغِبَ عَنها هَلَكَ.
തിരുനബി(സ) അരുളി എന്‍റെ ഉമ്മത്തില്‍ അഹ്ലുബെെത്തിന്‍റെ ഉപമ നൂഹിന്‍റെ കപ്പലാണ് ,ആരു പ്രവേശിച്ചുവോ രക്ഷയും നിരാകരിച്ചവര്‍ ശിക്ഷയും പ്രാപിച്ചു.
(15)
മുസ്ലിം ഉമ്മത്ത് കര്‍ബലയിലുപേക്ഷിച്ചത് നൂഹിന്‍റെ കപ്പലായിരുന്നു എന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു 
തന്നെ മാത്രമാണവര്‍ക്കാവശ്യമെന്നും വിട്ടു പോകേണ്ടവര്‍ക് യാതൊരു തടസവും കൂടാതെ തന്നെ വിട്ട്  പോകാമെന്നും ഇമാം ഹുസെെന്‍ തന്‍റെ സംഘത്തെ നോക്കിപ്പറയുമ്പോള്‍ ,നാലായിരത്തിലധികം പടയാളികളാല്‍ വലയം ചെയ്യപ്പെട്ട എഴുപത്തിരണ്ടോളം പേര്‍ ഒന്നടങ്കം ഹുസെെനു വേണ്ടി സ്വയം സമർപ്പിക്കാൻ തയ്യാറായി നിന്നു 
بسنده عن سلمان.
قال : سمعت رسول الله صل ى الله عليه ( و آله ) و سلم يقول : الحسن و الحسين ابناي ، من أحبهما أحبَّني ، و من أحبني أحبه الله ، و من أحبه الله أدخله الجنة ، و من أبغضهما أبغضني ، و من أبغضني أبغضه الله ، و من أبغضه الله أدخله النار .
നബി (സ) അരുളി ; ഹസെെനും ഹുസെെനും എന്‍റെ മക്കളാണ്
 അവരിരുവരെയും സ്നേഹിച്ചവര്‍ എന്നേ സ്നേഹിച്ചു എന്നെ സ്നേഹിച്ചവരോ അവര്‍ അല്ലാഹുവിനെ സ്നേഹിച്ചവരും അല്ലാഹുവിനെ ആര് സ്നേഹിച്ചുവോ അവര്‍  സ്ര്‍വഗാവകാശികളുമാണ്
ആർ അവരോട് വിദ്വേഷം പുലര്‍ത്തിയോ അവരെന്നോട് വിദ്വേഷം പുലര്‍ത്തിയവരും എന്നോട് വിദ്വേഷം പുലര്‍ത്തിയവര്‍ അല്ലാഹുവിനോട് വിദ്വേഷം  പുലര്‍ത്തിയവരും അല്ലാഹുവോട് വിദ്വേഷം പുലര്‍ത്തിയവര്‍ നരകാവകാശികളുമാണ്
(16)

         വാക്കുകള്‍ കൊണ്ടു വരച്ചു കാട്ടാനോ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു
 തീര്‍കാനോ സാധിക്കാത്ത
 ത്യഗത്തിന്‍റെയും ആത്മസമര്‍പണത്തിന്‍റെയും അത്ഭുത മാതൃകകളാല്‍ സമ്പന്നമായ കര്‍ബലാ പോര്‍കളം അങ്ങനെ മുഹറ മാസത്തിലെ ആശൂറ(10 ആം) ദിനത്തില്‍ നിണമണിഞ്ഞു
കാലഘട്ടത്തിന്‍റെ ഇമാം തന്‍റെ ധൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ പുലര്‍ന്നതാകട്ടെ നബി (സ)യുടെ മറ്റൊരു പ്രവചനം 
   
 عن المطلب بن عبد الله بن حنطب : في معجم الطبراني وذخائر العقبى ومجمع الزوائد وغيرها واللفظ للأول ، عن المطلب بن عبد الله بن حنطب عن أم سلمة قالت : كان رسول الله ( ص ) جالسا ذات يوم في بيتي فقال : لا يدخل علي أحد
فانتظرت فدخل الحسين رضي الله عنه فسمعت نشيج رسول الله ( ص ) يبكي فاطلعت فإذا حسين في حجره والنبي ( ص ) يمسح جبينه وهو يبكي فقلت : والله ما علمت حين دخل فقال : ان جبريل ( ع ) كان معنا في البيت فقال : تحبه ؟ قلت : أما من الدنيا فنعم ، قال : ان أمتك ستقتل هذا بأرض يقال لها : كربلاء . فتناول جبريل ( ع ) من تربتها فأراها النبي ( ص ) . فلما أحيط بحسين حين قتل قال : ما اسم هذه الأرض ؟ قالوا : كربلاء ، قال : صدق الله ورسوله ، أرض كرب وبلاء 
 ഉമ്മുസലമ (റ) നിവേദനം.
ഒരുദിവസം നബി (സ )എൻറെ വീട്ടിലായിരിക്കുമ്പോൾ അകത്തേക്ക് ആരെയും കടത്തിവിടാതെ നോക്കുവാനായ് എന്നെ ഏല്പിച്ചു  , എന്നാൽ  (കുട്ടിയായിരുന്ന )ഹുസൈൻ  എപ്പോഴോ പക്ഷെ  അകത്തുകടക്കുകയുണ്ടായി, തുടർന്ന് പ്രവാചകൻറെ വിതുമ്പിക്കരച്ചില്‍ ഞാന്‍ കേട്ടു. ഹുസെെന്‍ നബി(സ)യുടെ മടിത്തട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു നബി (സ )ഹുസൈൻറെ നെറ്റിത്തടം  തലോടിക്കൊണ്ട്  വിതുമ്പുന്നുമുണ്ടായി യിരുന്നു
ഹുസൈൻ  അകത്തുകടന്നത് അറിഞ്ഞിട്ടില്ലെന്നു നബി(സ )യോട് ഞാൻ പറയുകയും ചെയ്‌തു  .തുടർന്ന്  നബി  (സ ) പറയുകയുണ്ടായി   '' വീട്ടിൽ നമുക്കൊപ്പം മലക്ക് ജിബ്രീല്‍ ഉണ്ടായിരുന്നു , ഹുസെെനോടുള്ള എന്‍റെ സ്നേഹത്തെക്കുറിച്ച് ജിബ്രീല് എന്നോട് ചോദിക്കുകയും ദുനിയാവിലെ മറ്റെന്തിനേക്കാളുമേറെ സ്നേഹമെന്ന് ഞാന്‍ പ്രതിവചിക്കുകയും ചെയ്തു 
അപ്പോൾ കർബല എന്ന്  വിളിക്കപ്പെടുന്ന സ്ഥലത്തുവച്ച് സ്വന്തം ഉമ്മത്ത് തന്നെ ഹുസെെനെ കൊലപ്പെടുത്തുമെന്ന് ജിബ്രീല്‍ എന്നെ  അറിവിച്ചു , ഹുസെെന്‍ കൊലചെയ്യപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള മണൽ കൊണ്ടുവന്ന്  ജിബ്‌രീൽ  നബി (സ )യെ  കാണിച്ചിട്ടുമുണ്ടായിരുന്നു ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട് വധിക്കപ്പെടുന്ന അവസരത്തിൽ തദ് പ്രദേശത്തിൻറെ പേരെന്തെന്ന് അദ്ദേഹം (ഹുസൈൻ .റ ) ആരായുകയുണ്ടായി , 'കര്‍ബലാ'' എന്ന്  പറയപ്പെട്ടപ്പോൾ  അദ്ദേഹം പ്രതിവചിച്ചു  ..അല്ലാഹുവും അവൻറെ റസൂലും പറഞ്ഞത്  സത്യമായിരിക്കുന്നു  കർബിന്‍റെയും (തീവ്രവേദനയുടെയും ) ബലാഇൻറെയും (ക്ലേശത്തിൻറെയും ) ഭൂമിക 
 (17)

ഇമാം ഹുസെെനും സംഘത്തിനും നേരെ ശരവര്‍ഷം തന്നെ നടന്നു . ശത്രു പക്ഷത്ത് കനത്ത നാശം വരുത്തിക്കൊണ്ടു തന്നെ ഇമാം  ഒടുവില്‍ ഹുസെെന്‍റെ ചെറു സംഘം രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു
പോരാട്ടത്തിന്‍റെ അവസാന നിമിഷം നാലായിരം എഴുപത്തിരണ്ടിനു നേരേ എന്നതും മാറുകയായിരുന്നുപോര്‍കളത്തില്‍ ഇമാം തനിച്ചായി
ഒരാളുടെ രക്തത്തിനായി നാലായിരത്തോളം പേര്‍.... ധര്‍മ്മ  വിപ്ലവത്തിന്‍റെ തുല്യതയില്ലാത്തൊരു ചരിത്രാദ്ധ്യായം  എഴുതി ചേര്‍ത്ത് ഇമാം ഹുസെെന്‍ തന്‍റെ ധൗത്യം പൂര്‍ത്തീകരിച്ചു
ഷുഹദാഉകളുടെ മൃതദേഹങ്ങള്‍ക് പുറത്തുകൂടി കുതിരയെ പായിക്കാന്‍ കല്‍പിക്കപ്പെട്ടു..., മൃത ദേഹങ്ങളിൽ നിന്നുംശിരസുകൾ  ഛേദിക്കപ്പെട്ടു , ഇമാം ഹുസെെന്‍റെ ശറഫാക്കപ്പെട്ട  ശിരസ്സ് അറുത്തെടുത്ത് യസീന്‍റെ ദര്‍ബാറിലേക്കയക്കപ്പെട്ടു , അഹ്ലു ബെത്തില്‍ ശേഷിച്ച സ്ത്രീകള്‍ തടവുകാരാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.
കര്‍ബല സംഭവത്തോടെ യസീദിനെതിരില്‍ പുണ്യനഗരങ്ങളിലടക്കം പ്രധിക്ഷേധങ്ങളുയര്‍ന്നു . അഹ്ലുബെയ്ത്തിനു വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ഉത്തരവിറക്കിയ യസീദ് സെെന്യത്തെ അയച്ച് മദീനയിലും മക്കയിലും ആക്രമണങ്ങള്‍ നടത്തി ,കഅബ ശരീഫിന് പോലും കേടുപാടുകളുണ്ടാക്കി. മസ്ജിന്നബവിയില്‍  ദിവസങ്ങളോളം  ബാങ്ക് മുഴങ്ങിയില്ല  
വിശ്വാസിനികളായ സ്ത്രീകള്‍ മാനഭംഗപ്പെടുത്തപ്പെട്ടു
അയ്യാമുല്‍ ഹുറ എന്ന പേരില്‍ ആ കറുത്ത ദിനങ്ങളെ ചരിത്രകാരന്‍മാര്‍ പ്രത്യെകം അടയാളം ചെയ്തിരിക്കുന്നു. യസീദിന്‍റെ ചെയ്തികള്‍ക് ന്യായികരണങ്ങൾ ചമക്കുന്ന പണ്ഡിതന്‍ മാരെ ഇന്നും  നമുക്ക്  ചുറ്റും കാണാമെന്നത് മറ്റൊരു ദുഖസത്യമാണ്
  ഇത്തരക്കാരെക്കുറിച്ച് പ്രശസ്ത സുന്നി പണ്ഡിതൻ ഇബ്നല്‍ ജൗസി തന്‍റെ Matalib Auwli al-Nahi, Volume  17  page 135: ല്‍ ഇപ്രകാരം പറയുന്നതായിക്കാണാം

من الاعتقادات العامة التي غلبت على جماعة منتسبين إلى السنة أن يقولوا إن يزيد كان على الصواب وإن الحسين أخطأ في الخروج عليه ، ولو نظروا في السير لعلموا كيف عقدت له البيعة ، وألزم الناس بها ولقد فعل في ذلك كل قبيح ؛ ثم لو قدرنا صحة خلافته فقد بدت منه بوادر كلها توجب فسخ العقد من رمي المدينة والكعبة بالمجانيق ، وقتل الحسين وأهل بيته ، وضربه على ثنيته بالقضيب

സുന്നി സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന കാഴ്ചപ്പാട്  യസീദിന്‍റെ പക്ഷം ശരിയും ഇമാം ഹുസെെന്‍ തെറ്റുകാരനും എന്നതാണ്. എന്നാല്‍ ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഏതു വിധമാണ് യസീദ്  ബെെഅത്ത് നേടിയതെന്നും ഏതു വിധമാണ് ജനങ്ങളില്‍ അതിനായ് യസീദ് സമ്മര്‍ദം ചെലുത്തിയതെന്നും നമുക്ക് അറിയാന്‍ സാധിക്കും
നാം യസീദിന്‍റെ ഖിലാഫത്തിനെ 'ശരി' എന്ന് ന്യായീകരിച്ചാല്‍ , മദീനയും  കഅബയുമൊക്കെ അക്രമിച്ച് കൊണ്ട് യസീദ് അതിനായ് ചെയ്ത ദുഷ് പ്രവര്‍ത്തനങ്ങളേയും ഹുസൈൻ (റ)നെയും അഹ്ലുബൈത്തിനെയും  കൊല ചെയ്തതും [ഹുസെെന്‍റെ] മൃത ശരീരത്തില്‍ (ചുണ്ടില്‍) വടികൊണ്ട് അടിച്ച് അപമാനിച്ചതുള്‍പടെയുള്ള ചെയ്തികളെയും  ഒക്കെകൂടിയാണ് ന്യായീകരിക്കുന്നത്
 
രോഗ ശയ്യയിലായിരുന്നതിനാല്‍ കര്‍ബലയിലെ ടെൻറ്റിൽ കഴിയുകയായിരുന്ന അലി ഇബ്നു ഹുസ്സൈൻ രണഭൂമിയിൽ നിന്നും സെെനബ(റ)യോടും അഹ്ലുബൈത്തിലെ മറ്റു സ്ത്രീകളോടുമൊപ്പം യസീദിപ്പടയാൽ തടവിലാക്കപ്പെടുകയുണ്ടായി ,കര്‍ബലയില്‍ ജീവനോടെ അവശേഷിച്ച അഹ്ലുബൈത്തിലെ ഈ ഏക ആണ്‍തരിയാണ് പിന്നീട് ഇമാം സൈനുൽആബിദീൻ എന്ന പേരിൽ അറിയപ്പെട്ടതു. ഇമാം ഹുസൈന് ശേഷം ഇമാമത്തിന്‍റെ സിൽസില തുടർന്നതും ഇദ്ദേഹത്തിലൂടെയാണ് . ഉമവികളുടെ ചാരക്കണ്ണുകൾക് കീഴിൽ യസീദിൻറെ തുറന്ന തടവറയിൽ ജീവിതം നയിക്കേണ്ടിവന്ന ഇമാം സൈനുൽ ആബിദീൻ (അ) അഹ്ലുബൈത്തിൻറെ അദ്ധ്യാപനങ്ങളെ പ്രചരിപ്പിച്ചത് ഭക്തിസാന്ദ്രമായ ദുആ കളിലൂടെയും മറ്റുമായിരുന്നു , ക്രോഡീകരിക്കപ്പെട്ട ഈ പ്രാർത്ഥനാകാവ്യങ്ങളാണ് പിന്നീട് 
സഹീഫത്തു സജ്ജാദിയ എന്നപേരീല്‍  പ്രസിദ്ധമായിട്ടുള്ളതു
  
ഷിയാ ലോകം കര്‍ബലക്ക് ശേഷം പ്രക്ഷുബ്ദമായ്മാറി
സുലെെമാന്‍ ഇബ്നു മുസ്റദിന്‍റെ നേതൃത്വത്തില്‍ കൂഫയില്‍ നിന്നും സംഘടിച്ച ഷിയാക്കള്‍,  തങ്ങളുടെ സംഘത്തിന് ' തവ്വാബൂന്‍' (പശ്ചാതപിക്കുന്നവര്‍) എന്ന് നാമകരണം ചെയ്തു
ഇമാം ഹുസെെനെയും അഹ്ലുബെെത്തിനേയും കെെയൊഴിഞ്ഞ മുസ്ലിം സമൂഹത്തിന്‍റെ  നിസംഗതക്ക് രക്തസാക്ഷിത്വം മാത്രമാണ് പശ്ചാതാപമെന്ന് അവര്‍ വിശ്വസിച്ചു
ഇവരില്‍ നിന്നും നാലായിരത്തോളം പേർ സംഘടിച്ച് മുപ്പതിനായിരത്തോളം വരുന്ന യസീദി സെന്യത്തോട് എറ്റുമുട്ടുകയും അതിൽ മൂവായിരത്തില്‍പരം ഷിയാക്കള്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു
മുഖ്താര്‍ ഇബ്നു ഉബെെദുല്ലാഹ് സഖഫി യുടെ നേതൃത്വത്തില്‍ അലീ ഷിയാക്കള്‍ നടത്തിയ മറ്റൊരു മുന്നേറ്റമാണ് ഉമവിപ്പടക്ക് കനത്ത നാശം വിതച്ചതു ഇമാം ഹുസ്സൈൻറെ ഘാതകരിൽ യസീദ് ഒഴികെയുള്ള പ്രധാനികളൊക്കെ വധിക്കപ്പെട്ടത് ഇവരുടെ പ്രത്യാക്രമണങ്ങളിലായിരുന്നു 
 കര്ബലക്ക് ശേഷം യസീദ് മൂന്നോളം വര്‍ഷങ്ങൾ മാത്രമെ ജീവിച്ചിരുന്നുള്ളു 
ഭ്രാന്തിളകിയ സ്വന്തം സവാരിക്കുതിര തന്നെ യസീദിനെ വക വരുത്തുകയായിരുന്നു 
യസീദി സൈന്യം തടവിലാക്കിയ മുഖ്ത്താര്‍ സഖഫി ശഹീദ് വരിക്കുകയും ചെയ്തു
ഷിയാക്കൾ വിമതരായും അനഭിമതരായും മുദ്രകുത്തപ്പെടാന്‍ തുടങ്ങിയത് ഈ കാലങ്ങളിലാണ്
നബി(സ) യേയും കുടുംബത്തേയും ജീവനേക്കാള്‍ സ്നേഹിച്ചതിന്‍റെയും പേരില്‍
അധര്‍മത്തിനെതിരില്‍ ശബ്ദമുയര്‍ത്താന്‍ നിയോഗിതരാകുന്ന ഇമാമുമാര്‍ക് പിന്നില്‍ അനുസരണയോടെ നിന്നതിന്‍റെ പേരില്‍
അഹ്ലുബെത്തിലെ  ഇമാമീങ്ങളുടെ അദ്ധ്യാപനങ്ങള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ ഷിയാക്കള്‍ അഹ്ലു ബെത്തിനൊപ്പം ഒറ്റപ്പെടാന്‍ 
തുടങ്ങുകയായിരുന്നു
 ഷിയാക്കൾ എന്ന് തന്നെ അവകാശപ്പെടുകയും എന്നാൽ  ഇമാമീങ്ങളുടെ അദ്ധ്യാപനങ്ങള്‍ളോട് വിരുദ്ധമായ നിലപാടുകളിൽ ജീവിക്കുകയും ചെയ്തവരുടെ സാനിധ്യവും അനിഷേധ്യമായ ഒരു ചരിത്ര യാഥാർഥ്യമാണ്
ഇമാം ഹുസെെന കര്‍ബലയിലും  ജമാഅത്ത് ത്വവ്വാബൂനെ 'അയൂണ്‍ അല്‍വര്‍ദ' യിലും ഇമാം' സെെദ് ഇബ്നു അലി' യെ കൂഫയിലും നിര്‍ണ്ണായക  ഘട്ടങ്ങളിൽ കെെയ്യോഴിയുകയും ചതിക്കുകയും ചെയ്ത കേവല റാഫിളുകൾ ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാന കാല ഷിയാ സമൂഹങ്ങളിലും ഒരു യാഥാർത്യം തന്നെ
ഇമാമീങ്ങളുടെ അദ്ധ്യാപനങ്ങളെ പരിത്യജിച്ചും അവരുടെ നിര്‍ദേശങ്ങളേ അവഗണിച്ചും അതിരുകള്‍ ലംഘിച്ച് പോകുന്നവരെ ഈ ഗണത്തിലാണ് ഷിയാ ഉലമാക്കൾ ഗണിച്ചുപോരാറുള്ളതും
ഷിയാധാരയുടെ ആത്മീയ സംക്രമണത്തിലും വ്യവഹാരങ്ങളിലും   ഇത്തരക്കാർ കണ്ണിചേർക്കപ്പെടുന്നില്ല
അഹ്ലുബെെത്തിലെ ഇമാമീങ്ങളിലൂടെയും  അവരുടെ സച്ഛരിതരായ ശിഷ്യരിലൂടെയും  തലമുറകളില്‍ നിന്നു
തലമുറകളിലേക്ക് തശയ്യുഇന്‍റെ അരുവി അണമുറിയാതെ ഒഴുകിക്കൊണ്ടേയിരുന്നു
അന്ത്യപ്രവാചകന്‍റെ അദ്ധ്യാപനങ്ങള്‍ ഇമാം അലിയിലൂടെ, ഹസനെെനിലൂടെ, ഈമാം സെെനുല്‍ ആബ്ദീനിലൂടേ സ്വീകരിച്ചവര്‍ 'ഷിയാക്കള്‍ ' ആയി
അവരെ വഴിനടത്താന്‍ പുണ്യ പ്രവാചകന്‍റെ ഇത്രത്തിൽ നിന്നും ഉലുല്‍ അംറുകള്‍ വന്നു
                  
عَن جابِرِبنِ عَبـدِالله الأنصاريِّ قالَ: قُلـتُ: يا رَسُـولَ الله عَرَفنْاَ اللّهَ وَ رَسُولَهُ، فَمَن اُولُوا الأمـرِ الّذي ـنَ قَرَنَ اللّه طاعَتَهُـم بِطاعتك فَقالَ صلی الله عليه و آله و سلم هُم خُلَفائي يا جابِرُ، وَ اَئِمَّة المُسلِميـنَ مِن بَعـدي أَوَّلُهُم عَلِيُّ بنُ اَبي طالِبٍ، ثُمَّ الحَسَنُ وَ الحُسَينُ، ثُمَّ عَلِيُّ بـنُ الحُسَينِ، ثُمَّ مُحَمَّدُ بـنُ عَلِىٍّ اَلمَعـرُوفُ فِي التَّـوراة بِالباقِـرِ، وسَتُدرِكُهُ يا جابِرُ، فَإذا لَقَيتَهُ فَاقرَأْهُ مِنِّى السَّـلامَ، ثُمَّ الصَّادِقُ جَعفَرُ بنُ مُحَمَّدٍ، ثُمَّ مُوسَى بنُ جَعفَرٍ، ثُمَّ عَلِيُّ بنُ مُوسى، ثُـمَّ مُحَمَّدُ بنُ عَلِىٍّ، ثُمَّ عَليُّ بنُ مُحَمَّدٍ، ثُمَّ الحَسَـنُ بنُ عَلِـىٍّ، ثُـمَّ سَمِيّي وَ كَنِيّي حُجَّة الله في أَرضِهِ، وَ بَقِيَّتُـهُ في عِبادِهِ ، ذاكَ الّذي يَفتَحُ اللّه تَعالى ذِكـرُهُ عَلى يَدَيـهِ مَشَارِقَ الأرضِ وَ مَغارِبَه، ذاكَ الّذي يَغيـبُ عَـن شيعَتِـهِ وَ اَولِيائـِهِ غَيبَةً لا يَثبُتُ فِيها عَلَى القَولِ بِاِمامَتِهِ الا مَنِ امتَحَنَ اللّه قَلبَهُ لِلاِيمانِ قالَ جابِرٌ، فَقُلتُ لَهُ: يا رَسُولَ الله فَهَـل يَقَـعُ لِشيعَتِـهِ اَلاِنتِفاعُ بِهِ في غَيبَتِهِ، فَقالَ إي وَالّذي بَعَثَني بِالنّبُوَّة اِنَّهُم يَستَضيؤُونَ بِنُورِهِ وَ يَنتَفِعُونَ بِوِلايَتِهِ في غَيبَتِهِ كَاِنتِفاعِ النّاسِ بِالشَّمسِ وَ اِن تَجَلَّلَها سَحابٌ .

ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് നിവേദനം
അല്ലാഹുവിന്‍റെ റസൂല്‍ (സ)നോട് ചോദിക്കപ്പെട്ടു ;അല്ലയോ ദെെവദൂതരെ ഞങ്ങള്‍ അല്ലാഹുവിനേയും അവന്‍റെ റസൂലിനേയും അറിയുന്നവരാണ് എന്നാല്‍ 'ഉലുല്‍ അംറുകള്‍ ' എന്ന ചിലരോടുള്ള അനുസരണത്തെ താങ്കളോടുള്ള അനുസരണത്തിനു സമമായി അല്ലാഹു കല്‍പിച്ചിരിക്കുന്നല്ലൊ (4:59), അവര്‍ ആരാണു നബിയെ
നബി പ്രതിവചിച്ചു
അല്ലയോ ജാബിര്‍ അവര്‍ എനിക്ക് ശേഷം മുസ്ലിമീങ്ങള്‍ക് വഴികാട്ടുന്ന എന്‍റെ പിന്‍ഗാമികളായ ഖുലഫാഉകളാണ്, അവരില്‍ അദ്ധ്യം അലിയാണ് പിന്നെ ഹസനും പിന്നെ ഹുസെെനുമാണ്, ശേഷം
അലി ഇബ്നു ഹുസെന്‍
പിന്നെ ' ബാഖിര്‍' എന്നറിയപ്പെടുന്ന
'മുഹമ്മദ് ഇബ്നു അലി'
അല്ലയോ ജാബിര്‍ താങ്കള്‍ അദ്ദേഹത്തെ കണ്ട് മുട്ടുന്നതാണ് , അപ്പോള്‍ അദ്ദേഹത്തോട് ഏന്‍റെ സലാം അറിയക്കണം 
പിന്നീട്
' അസ്വാദിഖ് ജഅഫര്‍ ഇബ്നു മുഹമ്മദ്'
ആണ് അദ്ദേഹത്തിന് ശേഷം
' മൂസാ ഇബ്നു ജഅഫര്‍' പിന്നീട്
അലി ഇബ്നു മൂസാ' ശേഷം 'മുഹമ്മദ് ഇബ്നു അലി' പിന്നെ
അലി ഇബ്നു മുഹമ്മദ്' പിന്നീട്
ഹസന്‍ ഇബ്നു അലി
പിന്നീട് എന്‍റെ നാമത്തോടു കൂടെ
അല്‍ ഖാഇം' വരും ഹസന്‍ ഇബ്നു അലിയുടെ മകനായ അദ്ദേഹം ദാസന്‍മാര്‍ക് മേല്‍ ഉടമസ്ഥനായ അല്ലാഹുവില്‍ നിന്നുള്ള കെകാര്യ കര്‍ത്താവായിരിക്കും. അദ്ദേഹത്തിന്‍റെ കരങ്ങളിലൂടെ അല്ലാഹു കിഴക്കു  പടിഞ്ഞാറുകളെ മോചിപ്പിക്കും
ഈമാന്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരാല്‍ അല്ലാതെ (വിശ്വാസ ദാര്‍ഢ്യം കൈവരിച്ചവരാലല്ലാതെ  ) ഇമാമത്ത് തന്നെയും സാക്ഷീകരിക്കപ്പെടാത്ത വിധം സ്വന്തം അനുയായികളില്‍ നിന്നും അനുവാചകരിൽ നിന്നും  തിരോഭവിക്കപ്പെടുന്ന   വ്യക്തിയായിരിക്കും അദ്ദേഹം 
 ഞാന്‍ ( ജാബിര്‍ .റ ) ചോദിച്ചു : പ്രവാചകരേ , ഈ തിരോദ്ധാന സമയത്ത് അദ്ധേഹത്താലുള്ള പ്രയോജനത്വം അദ്ധേഹത്തിന്‍റെ  അനുയായികല്‍ക്ക്   പ്രാപ്യമാകുമോ ;നബി (സ) അരുളി  , എന്നെ പ്രവാചകനായ് നിയോഗിച്ചവനിൽ തന്നെ സത്യം മേഘക്കീറുകളാൽ മറയപ്പെട്ടാലും  സൂര്യനിൽനിന്നും മനുഷ്യന്‍ അതിന്‍റെ  ഗുണഫലങ്ങൾ നേടുന്നത്  പോലെ തന്നെ അദ്ദേഹത്തിന്‍റെ    അഭാവത്തിലും അവരദ്ദേഹത്തിൻറെ  വെളിച്ചത്തെ കൊണ്ട്  വെളിച്ചം നേടുകയും അദ്ദേഹത്തിൻറെ വിലായത്തിൻറെ പ്രയോജനങ്ങൾ നേടുകയും ചെയ്യുന്നതാണ്
(18)
പ്രവാചകന്‍റെ കുടുംബത്തേയും പുണ്യനബിയുടെ പരമ്പരയേയും ശത്രു പക്ഷത്ത് കണ്ടുള്ള ഉമവീ ഭരണത്താൽ നബികുടുംബത്തോടും  അവരുടെ ഷിയാക്കളോടുമുള്ള അകൽച്ചയും അവഗണനയും ഘട്ടം ഘട്ടമായ് മുസ്ലിം പൊതുസമൂഹത്തില്‍ ഒരു സ്വഭാവിക കീഴ് വഴക്കമായി പരിണമിച്ചു. നീതിപീഠങ്ങളിലും മിമ്പറുകളിലും അഹ്ലുബൈത്ത് വിരുദ്ധർ വിളയാടി.. രാജഭക്തരായ പണ്ഡിതവര്‍ഗ്ഗം അഹ്ലുബെെത്തിലെ ഇമാമീങ്ങളോടും  അവരുടെഅദ്ധ്യാപനങ്ങളോടും അകലം പാലിച്ചു , 
അലീഷിയാക്കളുടെ പേരുകള്‍  അവഗണിക്കപ്പെട്ടു
അലിയെ സ്നേഹിച്ചവരെ അവിശ്വസ്തർ എന്ന് മുദ്രകുത്തി അരികുവത്കരിച്ചു 
അലിയുടെയും അഹ്ലുബെത്തിന്‍റെയും ശത്രുക്കളോ പലരും വാഴ്ത്തപ്പെട്ടവരും തികഞ്ഞ പ്രവാചക സ്നേഹികളുമെന്ന് ഗണിക്കപ്പെടുകയും ചെയ്തു
.
ഷിയാ ചരിത്രത്തെ കുറിച്ചുള്ള ഈ ലഘു വിവരണം ഇവിടെ ചുരുക്കുന്നു
തനത് ഇസ്ലാമാകുന്ന ഷിയാമാര്‍ഗ്ഗത്തെ കുറിച്ച് കൂടുതല്‍ വായിക്കുവാന്‍ തുടര്‍ പേജുകള്‍ കാണുക
ഒപ്പം നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു


○○○○○●●●●●●○○○○○○●●●●●●○○○○○○●●●●●●○○○○○○○●●●●●●●       

    (1 )روى الحافظ الطبري (ت 310 هـ) في تفسيره "جامع البيان" (30 / 335) برقم (29208) عن النبي (صلى الله عليه وآله)، أنه قال بتفسير قوله تعالى (أولئك هم خير البريَّة) [البينة: 7]: "هم أنت يا عليُّ وشيعتك".
وهذا الحديث موجود أيضاً في شواهد التنزيل للحاكم الحسكاني (2 / 353) و (2 / 462) و (2 / 537 ـ 539)، وفي تفسير "الدُّر المنثور" للسيوطي (6 / 379) .
(2)ابن عساكر في تاريخ دمشق: ترجمة الإمام علي بن أبي طالب: ج42 ص378، الرقم 8976:
والحاكم الحسكاني في شواهد التنزيل: ج1 ص432، الرقم: 459:
وابن المغازلي في مناقبه: ص84 الرقم: 125:
(3)إبن حجر – الصواعق المحرقة – رقم الصفحة : ( 96 ، 159 )
(4)ابن جرير الطبري في تاريخه و ابن اسحاق و ابن ابي حاتم و ابونعيم والبيهقي و ابن مردويه
       (5 )تاريخ دمشق لأبن عساكر ..
رقم الحديث: 44496
(6)     صفحة 177 》 180
(7)الترمذي : سنن الترمذي الجزء 5 صفحة 699 : 3870 -
  (8)   سنن الدارمي، ج2/ص524.
( 9)  سنن الدارمي، ج2/ص524
(10)رواه الترمذي (3775) وابن ماجه(144) وأحمد (17111)
(11)صحيح مسلم (4/ 1874 برقم 2409)
(12 ) (لإمام أحمد في الفضائل الصحابة 2 / 648
(13)المستدرك على الصحيحين، ج 3، ص 194
(14)لمستدرك [ جزء 3 - صفحة 139 ]رقم 4640
(15)لمستدرك - الحاكم النيسابوري - ج 2 - ص 343
(16)مستدرك الصحيحين : 3 / 166 .
(17 )ص
18) يانابيع المودة : 2 / 593,











































Comments

  1. ഇതിൽ സൂചിപ്പിച്ച വിഷയത്തിൽ ഏറിയപങ്കും വസ്തുതക്ക് നിരക്കാത്തതാണ് യസീദിന്റെ ഭരണത്തോട് ഒരിക്കലും സുന്നികൾ അനുകൂലിക്കുന്നില്ല ഇതിൽ സൂചിപ്പിക്കുന്നത് അനുകൂലിക്കുന്നു എന്നാണ്. ഇത് ഒരു വിഷയം മാത്രം ഇങ്ങനെ ധാരാളം വൈരുദ്ധ്യങ്ങൾ ഇതിലുണ്ട്. ദയവു ചൈതു സത്യം മനസ്സിലാക്കുക . ഖുർആനേയും ഹദീസിനേയും തെറ്റിദരിപ്പിക്കാതിരിക്കുക

    ReplyDelete
    Replies
    1. യസീദിന്‍റെ ഭരണത്തെ എല്ലാ സുന്നീ വിഭാഗങ്ങളും അംഗീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സുന്നി പണ്ടിതന്‍ തന്നെയായ ഇബ്നല്‍ ജൗസിയെ ഉദ്ധരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് അദ്ധേഹമാകട്ടെ യസീദിനെയും അയാളുടെ ഖിലാഫത്തിനെയും ന്യായീകരിക്കുന്ന മുഖ്യധാരാ പൊതുബോധത്തെ കുറിച്ച് ആശങ്കപ്പെടുകയും വിയോജിക്കുകയുമാണ് ചെയ്യുന്നത് .
      മറ്റു വിഷയങ്ങളില്‍ തെറ്റിധാരണാ ജനകമായ് വല്ലതും എഴുതിയിട്ടുണ്ടെങ്കില്‍ താങ്കള്‍ക് ചൂണ്ടിക്കാണിക്കാം.. നന്ദി

      Delete

Post a Comment

Popular posts from this blog

ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

കര്‍ബല വിസ്മരിക്കേണ്ടുന്ന കഥനമോ ??